പള്ളിക്കത്തോട്: മദ്യവിൽപന നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വാഴൂർ എരുമത്തല ഭാഗത്ത് മാരിപ്പാറ വീട്ടിൽ സണ്ണി ജോർജിനെയാണ് (56) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പുളിക്കൽ കവല ഭാഗത്ത് വിദേശമദ്യ വിൽപന നടത്തുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി കെ .കാർത്തിക്കിന് രഹസ്യവിവരം ലഭിച്ചു.
തുടർന്ന് പള്ളിക്കത്തോട് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളെ വിദേശമദ്യവുമായി പുളിക്കൽ കവല ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ കൈയിൽ ഉണ്ടായിരുന്ന സഞ്ചിയിൽനിന്ന് മൂന്നര ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. പള്ളിക്കത്തോട് എസ്.എച്ച്.ഒ ഇ. അജീബ്, എസ്.ഐ പി.വി. രാജു, എ.എസ്.ഐ റെജി ജോൺ, സി.പി.ഒമാരായ മധു, ശ്രീജിത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.