കോടിമത-മുപ്പായിക്കാട് റോഡ് വശത്ത് തള്ളിയ മത്സ്യം
കോട്ടയം: മുപ്പായിക്കാട് ക്ഷേത്രത്തിലേക്കും ദലിത് കോളനിയിലേക്കും പത്രപ്രവർത്തക കോളനിയിലേക്കുമുൾപ്പെടെ നിരവധി യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന കോടിമത-മുപ്പായിക്കാട് റോഡ് വശത്ത് ചീഞ്ഞളിഞ്ഞ ഒരുലോഡ് മത്സ്യം ഉപേക്ഷിക്കപ്പെട്ടത് മൂലം പ്രദേശം ദുർഗന്ധപൂരിതമായി. ഇരുട്ടിെൻറ മറവിൽ കക്കൂസ്, കോഴി മാലിന്യമടക്കം മത്സ്യമാർക്കറ്റിലെയും വിദൂരപ്രദേശങ്ങളിലെയും എല്ലാവിധ മാലിന്ന്യവും തള്ളുന്നയിടമായി ഈ റോഡരികുകൾ മാറിയിട്ട് നാളുകളേറെയായി.
റോഡ് പൊട്ടിത്തകർന്ന് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ടും വർഷങ്ങളായി. നിരവധിതവണ പരാതിപ്പെട്ടിട്ടും ഒരു ഫലവും ലഭിച്ചില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ചുറ്റും കൃഷിയില്ലാത്ത പാടങ്ങളായ വിജനപ്രദേശമായതിനാൽ ലോറികളിലുൾപ്പെടെ എത്തിക്കുന്ന മലിനവസ്തുക്കൾ ഉപേക്ഷിക്കുവാൻ സാമൂഹികവിരുദ്ധർക്ക് എളുപ്പമാണ്.
നഗരസഭ 44ആം വാർഡിലുൾപ്പെടുന്ന ഈ വഴിയിലുള്ള സ്ട്രീറ്റ് ലൈറ്റ്കൾ പലതും കണ്ണടച്ചിട്ട് മാസങ്ങളായി. പുലർച്ച നടപ്പുകാർക്ക് ഏറെ അനുഗ്രഹമായിരുന്ന ഈ റോഡും, ഈരയിൽകടവ് -മണിപ്പുഴ റോഡ് സൈഡും മാലിന്യംതള്ളൽ കേന്ദ്രമായി മാറിയത് മൂലം നടപ്പുകാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. സാമൂഹികവിരുദ്ധരിൽനിന്ന് ഈ പ്രദേശത്തെ രക്ഷിക്കാനും മലിനവസ്തുക്കൾ ഉപേക്ഷിക്കുന്നവരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കാനും അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.