'പുറത്തിറങ്ങാനാവാത്ത രീതിയിൽ സമൂഹം ഒറ്റപ്പെടുത്തി' -കോട്ടയത്ത് പീഡനത്തിനിരയായ കുട്ടിയുടെ പിതാവ് മരിച്ചത് മനോവിഷമം കാരണമെന്ന് കുടുംബം

കോട്ടയം: കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് ജീവനൊടുക്കിയത് പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ സമൂഹം ഒറ്റപ്പെടുത്തിയതിനാലാണെന്ന് ബന്ധുക്കൾ. കുട്ടിയ്ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവ് മനോവിഷമത്തിൽ ആയിരുന്നു. പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി 74 വയസ്സുള്ള യോഗിദാസൻ ആണ് അറസ്റ്റിലായത്.

പീഡന പരാതിക്ക് ശേഷം കുട്ടിയുടെ കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി. ഇല്ലാ കഥകൾ പ്രചരിപ്പിച്ചു. ഒത്തു തീർപ്പിന് പണം വാങ്ങിയെന്ന് പ്രചരിപ്പിച്ചു. പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ ഒറ്റപ്പെടുത്തിയെന്നും ബന്ധുക്കൾ പറയുന്നു. യോഗിദാസനെ അറസ്റ്റ് ചെയ്ത ശേഷം കുട്ടിയുടെ പിതാവ് ഇന്നലെ മാത്രമാണ് പുറത്തിറങ്ങിയത്. അപ്പോഴും ആളുകൾ ഒറ്റപ്പെടുത്തുകയും സംശയത്തോടെ നോക്കുകയും ചെയ്തതായി ബന്ധുക്കൾ പറഞ്ഞു

Tags:    
News Summary - pocso victim father commits suicide due to depression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.