കാർത്തിക്
പാലാ: വാക്തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തമിഴ്നാട് സ്വദേശിയായ കാർത്തിക്കാണ് പാലാ പൊലീസിന്റെ പിടിയിലായത്. ഭരണങ്ങാനം ഇടമറ്റം എഫ്.സി കോൺവെന്റിലെ ജോലിക്കാരനായ തമിഴ്നാട് സ്വദേശി അറുമുഖം ഷൺമുഖവേലിനെ (സൂര്യ-38) ഇയാൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10ഓടെയാണ് സംഭവം.
വാക്തർക്കത്തെ തുടർന്ന് വീട്ടിലിരുന്ന വെട്ടുകത്തിയെടുത്ത് കാർത്തിക് ഷൺമുഖവേലിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും മുഖത്തും മാരക മുറിവേറ്റ ഷൺമുഖത്തെ പാലാ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
പാലാ എസ്.എച്ച്.ഒ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ. ദിലീപ് കുമാർ, രാജു. എം.സി, സി.പി.ഒമാരായ സന്തോഷ്. കെ.കെ, ജോബി കുര്യൻ, കിരണ്‍ കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.