ജീവൻ സജി

കുപ്രസിദ്ധ ഗുണ്ട വധശ്രമക്കേസിൽ അറസ്റ്റിൽ

പാലാ: നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയെ വധശ്രമക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ളാലം ചെത്തിമറ്റം ഭാഗത്ത് നാഗപ്പുഴയിൽ വീട്ടിൽ ജീവൻ സജിയെയാണ് (22) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഇയാൾ സഞ്ചരിച്ച ബൈക്ക് ഓട്ടോയിൽ ഇടിച്ച് മറിഞ്ഞുവീണതിനെ തുടർന്ന് ഓട്ടോഡ്രൈവറുമായി വാക്കുതർക്കം ഉണ്ടാവുകയും ഡ്രൈവറുടെ മൊബൈൽഫോൺ എറിഞ്ഞുപൊട്ടിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

തുടർന്ന് അന്വേഷണസംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്ക് പാലാ, തൊടുപുഴ എന്നീ സ്റ്റേഷനുകളിലായി അടിപിടി, കഞ്ചാവ്, മയക്കുമരുന്ന്, ബൈക്കിൽ എത്തി മാല പൊട്ടിക്കൽ എന്നിങ്ങനെ നിരവധി കേസുകൾ നിലവിലുണ്ട്.

പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഒമാരായ ജോഷി മാത്യു, രഞ്ജിത്, ശ്രീജേഷ് കുമാർ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    
News Summary - Notorious gangster arrested in murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.