മുണ്ടക്കയം ടൗണിൽ സെൻട്രൽ ജങ്ഷനിൽ രൂപപ്പെട്ട കുഴി

മുണ്ടക്കയം ടൗണിലെ കുഴി; വാഹന യാത്രക്കാർക്ക് ദുരിതം

മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ഡികൽ ദേശീയപാതയിൽ ടൗണിൽ രൂപപ്പെട്ട കുഴി വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു. മുണ്ടക്കയം ബസ്സ്റ്റാൻഡ് കവാടത്തിലും കൂട്ടിക്കൽ കവലയിലുമാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലത്ത് വെള്ളം ഒഴുകി റോഡ് തകരുന്ന ഈ ഭാഗത്ത് ടൈൽ പാകി നവീകരിച്ചിരുന്നു.

ഈ ടൈലുകൾ ഇളകിമാറിയാണ് കുഴിയായത്. ബസ് സ്റ്റാൻഡ് കവാടത്തിൽ വളവ് തിരിഞ്ഞ് എത്തുന്ന വാഹനങ്ങൾ അടുത്ത് എത്തുമ്പോൾ മാത്രമാണ് റോഡിലെ കുഴി ശ്രദ്ധയിൽപ്പെടുന്നത്. അപ്പോഴേക്കും അപകടം സംഭവിച്ചു കഴിയും. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ വെട്ടിച്ചുമാറ്റുമ്പോൾ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചും അപകടം ഉണ്ടാകാറുണ്ട്. മുണ്ടക്കയം ടൗണിൽ കൂട്ടിക്കൽ ജങ്ഷനിലും ബസ്സ്റ്റാൻഡ് കവാടത്തിലും റോഡ് തകരുന്നത് പതിവ് സംഭവമാണ്. വർഷങ്ങളായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ ഇതുവരെ ദേശീയപാത അധികൃതർക്കുമായിട്ടില്ല.

Tags:    
News Summary - Pit in Mundakkayam town Woe to motorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.