കാളകെട്ടി വനപാത കാട്

കയറിയ നിലയിൽ

ഇരുവശവും കാടുകൾ, കാളകെട്ടി വനപാത കഠിനപാത

മുണ്ടക്കയം: കോരുത്തോട്- കുഴിമാവ് ശബരിമല റൂട്ടിൽ കാളകെട്ടി വനപാതയിൽ ഇരുവശവും കാടുകൾ വളർന്നതോടെ യാത്ര ദുരിതത്തിലായി. വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള ഈ പ്രദേശത്ത് രാത്രിയിൽ യാത്ര ചെയ്യാൻ ഭയക്കുകയാണ് പ്രദേശവാസികൾ.

കുഴിമാവ് ആനക്കൽ മുതൽ കാളകെട്ടി ക്ഷേത്രം വരെ ഭാഗത്താണ് ഇരുവശവും കാടുകൾ നിറഞ്ഞിരിക്കുന്നത്. പകൽ സമയത്ത് പോലും ഇതുവഴി കടന്നുപോകാൻ ഭീതി തോന്നും. ശബരിമല സീസണു മുന്നോടിയായി ഈ പ്രദേശത്തെ കാടുകൾ തെളിച്ചിരുന്നെങ്കിലും വീണ്ടും കാടുകൾ വളർന്നു. പ്രദേശത്ത് മുമ്പ് കാട്ടാനകളുടെ ശല്യമുണ്ടായിരുന്നു. കാടുകൾ വളർന്നതോടെ വന്യമൃഗങ്ങൾ റോഡിൽ ഇറങ്ങിയാൽ പോലും കാണാത്ത അവസ്ഥയാണ്. റോഡിന്റെ വശങ്ങളിലെ കാടുകൾ പൂർണമായും വെട്ടി നീക്കണമെന്നാണ് നാടിന്‍റെ ആവശ്യം.

Tags:    
News Summary - Kalaketti Forest Path

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.