കാഞ്ഞിരപ്പള്ളി: കപ്പാട് മേഖലയില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവാവിന് എച്ച്1എന്‍1 സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ച് നാല് ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവിടെ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രോട്ടോകോള്‍ പ്രകാരമായിരുന്നു മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. രോഗം സ്ഥിരീകരിച്ച ആളുമായി കോണ്‍ടാക്ടിലുള്ളവരുടെയും വീട്ടുകാരുടെയും അടക്കം 22 പേരുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. അടുത്തിടപഴകിയ ഏഴുപേരാണുള്ളത്. കോണ്‍ടാക്ട് പട്ടികയിലുള്ളവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
രോഗലക്ഷണങ്ങളുള്ളവര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗുളിക നല്‍കുന്നതിന് സ്റ്റോക്കുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രോഗലക്ഷണം സ്ഥിരീകരിച്ച സ്ഥലത്തെ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലെ വീടുകളിലെത്തി ആരോഗ്യ പ്രവര്‍ത്തകർ വിവരശേഖരണം നടത്തി. പനി, മറ്റ് രോഗലക്ഷണം എന്നിവ സംബന്ധിച്ചാണ് പരിശോധന നടത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.