കോട്ടയം: മേടപ്പുലരിക്ക് മുമ്പേ കാലം തെറ്റി പൂത്തുലഞ്ഞ് കണിക്കൊന്ന. കണിക്കൊന്നകൾ പൂത്തുനിൽക്കുന്നത്, നഗരത്തിൽ എത്തുന്നവർക്കും കൗതുകക്കാഴ്ചയായി മാറി. മീനത്തിലെ സൂര്യകിരണങ്ങളേറ്റ് കാഴ്ചയുടെ മനോഹാരിതയാണ് പാതയോരങ്ങളിൽ. ഏപ്രിലിൽ വിഷുവിന്റെ വരവറിയിച്ച് പൂക്കേണ്ടവ ഇത്തവണ ഫെബ്രുവരി ആദ്യവാരം മുതൽ പൂത്തുനിറഞ്ഞു.
നഗരമധ്യത്തിൽ മുനിസിപ്പാലിറ്റി വളപ്പിൽ മരങ്ങൾക്കിടയിൽ നിൽക്കുന്ന കൊന്നമരത്തിലാണ് പൂക്കൾ പൂത്തുലഞ്ഞ് നിൽക്കുന്നത്. റോഡിനോട് ചേർന്നു നിൽക്കുന്നതിനാൽ യാത്രക്കാരെയും ഇവ ആകർഷിക്കുന്നു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വിവിധയിടങ്ങളിൽ കണിക്കൊന്ന പൂത്ത് നിൽക്കുന്നുണ്ട്.
കാലാവസ്ഥ വ്യതിയാനത്തിലുണ്ടായ മാറ്റമാണ് മരങ്ങൾ നേരത്തേ പൂവിടാൻ കാരണമായതെന്ന് കണക്കാക്കപ്പെടുന്നു. മുൻ വർഷങ്ങളിലും സമാനരീതിയിൽ കാലംതെറ്റി കണിക്കൊന്ന പൂത്തിരുന്നു. കണിക്കൊന്ന നേരത്തേ പൂക്കുന്നതിനാൽ ഇത്തവണ വിഷുവിന് കണിയൊരുക്കാൻ നാട്ടിൻപുറത്തെ കൊന്നപ്പൂവ് ലഭിക്കാതെ വരുമെന്ന ആശങ്കയും ഇറക്കുമതി പൂവ് വാങ്ങേണ്ട സ്ഥിതിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.