കോട്ടയം മെഡിക്കൽ കോളജിൽ സ്ഥിരം ജീവനക്കാർക്കും താൽക്കാലികക്കാർക്കും ക്വാറൻറീനിൽ വിവേചനമെന്ന്

കോട്ടയം: മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്യുന്ന സ്ഥിരം ജീവനക്കാർക്കും താൽക്കാലികക്കാർക്കും ക്വാറൻറീനിൽ വിവേചനമെന്ന് ആക്ഷേപം.

സ്ഥിരം ജീവനക്കാർക്ക് 14 ദിവസം ക്വാറൻറീൻ അനുവദിക്കുമ്പോൾ ഇതേ ഡ്യൂട്ടി ചെയ്യുന്ന താൽക്കാലിക വിഭാഗം ജീവനക്കാർക്കും എച്ച്.ഡി.സി സ്റ്റാഫിനും കുടുംബശ്രീ ജീവനക്കാർക്കും അഞ്ചുദിവസം മാത്രമാണ് ക്വാറൻറീൻ അനുവദിക്കുന്നത്.

14 ദിവസം ജോലിചെയ്താൽ 14 ദിവസം ക്വാറൻറീൻ എന്ന ആരോഗ്യവകുപ്പ് നിർദേശം ലംഘിക്കുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

മുഖ്യമന്ത്രി, ആരോഗ്യവകുപ്പു മന്ത്രി എന്നിവർക്ക് നിവേദനം നൽകാനാണ് സംഘടനകളുടെ നീക്കം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.