ശരീരം ദുർബലമാണെങ്കിലും കനകപ്പലം തങ്കഗിരി വീട്ടിൽ എബ്രഹാമെന്ന പ്രമോദിന് അധ്യാപനം ലഹരിയാണ്. അധ്യാപകരായ മാതാപിതാക്കൾ നടന്ന പാതയിലൂടെ സഞ്ചരിക്കാനായിരുന്നു എബ്രഹാമും ആഗ്രഹിച്ചിരുന്നത്. വിധി മസിലുകളെ ദുർബലപ്പെടുത്തി വില്ലനായെത്തിയപ്പോഴും തോറ്റു പിന്മാറാൻ അദ്ദേഹം തയാറായില്ല.
മൂന്നാം വയസ്സ് മുതൽ എബ്രഹാമിന് ശാരീരിക അസ്വസ്ഥതകൾ തുടങ്ങി. എന്നാൽ, പത്താം വയസ്സിലാണ് മസ്കുലർ ഡിസ്ട്രോഫിയെന്ന മസിൽ ദുർബലമാക്കുന്ന അസുഖമാണെന്ന് തിരിച്ചറിഞ്ഞത്. യുവാവായതോടെ ശരീരം പൂർണമായി ദുർബലമായി.
എന്നാൽ, എബ്രഹാമിനെയോ അദ്ദേഹത്തിെൻറ സ്വപ്നങ്ങളെയോ തോൽപിക്കാൻ രോഗത്തിനായില്ല. അവശതയിലും പഠിച്ച് എബ്രഹാം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായി. നിവർന്ന് നടക്കാൻ കഴിയാത്ത എബ്രഹാമിന് വിദ്യാർഥികളും സഹപ്രവർത്തകരുമാണ് താങ്ങും തണലുമായത്. പിതാവ് പരേതനായ ജോർജും മാതാവ് ഏലിയാമ്മയും നടന്ന പാതയിലൂടെ നീങ്ങിയ എബ്രഹാമിെൻറ ജീവിത പങ്കാളി സിന്ധുവും അധ്യാപികയാണ്. ആരോൺ, കൃപ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.