കോട്ടയം: വിചാരണക്കിടെ ഒളിവിൽപോയ കള്ളനോട്ട് കേസ് പ്രതി 30 വർഷത്തിനുശേഷം പിടിയിൽ. അതിരമ്പുഴ കുന്നുംപുറത്ത് തോമസിനെയാണ് (68) വയനാട് കമ്പളക്കാട് നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 1990ൽ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന്, കോടതിയിൽ വിസ്താരം നടക്കുന്നതിനിടെ ഇയാൾ കുടുംബത്തോടൊപ്പം ഒളിവിൽ പോവുകയായിരുന്നു.
ഇതോടെ ക്രൈംബ്രാഞ്ചിന് കേസ് കൈമാറി. നാടുമായി ഒരു ബന്ധവുമില്ലാതെയാണ് വർഷങ്ങളോളം തോമസും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാൽ, കോട്ടയം സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അേന്വഷണത്തിലാണ് വയനാട് അമ്പലവയൽ ഭാഗത്ത് ഇവർ താമസിക്കുന്നതായി സൂചന ലഭിച്ചത്. ക്രൈംബ്രാഞ്ച് എസ്.പി കെ.എം. സാബു മാത്യുവിെൻറ നിർദേശപ്രകാരം ഡിവൈ.എസ്.പി എസ്. അമ്മിണിക്കുട്ടെൻറ നേതൃത്വത്തിലുള്ള സംഘം വയനാട് കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുകയും കമ്പളക്കാട് പറളിക്കുന്നിൽ തോമസ് നോക്കിനടത്തുന്ന എസ്റ്റേറ്റിൽനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എ.എസ്.ഐ ഷാജൻ മാത്യു, ബി. ഗിരീഷ്, പ്രമോദ് എസ്. കുമാർ, ജാഫർ സി. റസാഖ്, സുനിമോൾ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.