കോവിഡ് വാക്‌സിന്‍: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദ്യഡോസ് വിതരണം ഇന്ന് പൂര്‍ത്തിയാകും

കോട്ടയം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിെൻറ ആദ്യഡോസ് വിതരണം വെള്ളിയാഴ്ച പൂര്‍ത്തിയാകും. രജിസ്റ്റര്‍ ചെയ്ത 29,679 പേരില്‍ 18,527 പേര്‍ക്ക് വ്യാഴാഴ്ചവരെ നല്‍കി. 9600 പേര്‍ വിവിധ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവരാണ്.

ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, അലര്‍ജി ഉള്ളവര്‍, നിലവില്‍ കോവിഡ് പോസിറ്റിവായവര്‍, ക്വാറൻറീനില്‍ കഴിയുന്നവര്‍, സ്ഥലത്ത് ഇല്ലാത്തവര്‍, സമീപകാലത്ത് മറ്റു രോഗങ്ങളുടെ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ തുടങ്ങിയവരാണ് ഈ വിഭാഗത്തില്‍പെടുന്നത്. 148 പേര്‍ കുത്തിവെപ്പ് എടുക്കുന്നതിന് വിസമ്മതിച്ചു. ശേഷിക്കുന്നവര്‍ക്ക് വെള്ളിയാഴ്ച മരുന്ന് നല്‍കി ആദ്യഡോസ് വിതരണം പൂര്‍ത്തിയാക്കും.

ജില്ലയിലെ 281 സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് 14,244 പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി ചികിത്സ വിഭാഗങ്ങളിലുള്ളവരും ആശാ, അംഗൻവാടി പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു.

സ്വകാര്യമേഖലയിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവ ഉള്‍പ്പെടെ 447 സ്ഥാപനങ്ങളിൽനിന്നുള്ള 15,400 ജീവനക്കാരും കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പട്ട ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 35 പേരുമാണ് ജില്ലയില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

ആദ്യഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ വിതരണം 15ന് ആരംഭിക്കും. ആദ്യഡോസ് എടുത്ത് 28 ദിവസത്തിനു ശേഷമാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്.

Tags:    
News Summary - Covid vaccine: The first dose distribution to health workers will be completed today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.