ചങ്ങനാശ്ശേരിയിൽ വേനൽ മഴക്കൊപ്പം ആലിപ്പഴം പൊഴിഞ്ഞപ്പോൾ
ചങ്ങനാശ്ശേരി: കഠിന ചൂടിന് അറുതിയായി ആലിപ്പഴം വീഴ്ചക്കൊപ്പം വേനൽ മഴയും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് വിവിധ പ്രദേശങ്ങളിൽ ആലിപ്പഴം പൊഴിഞ്ഞു തുടങ്ങിയത്. 10 മിനിറ്റോളം ആലിപ്പഴം പെയ്തിറങ്ങിയതിനു പിന്നാലെ ശക്തമായ മഴയും എത്തി. വീടുകളുടെയും വാഹനങ്ങളുടെയും മുകളിലേക്ക് ശബ്ദത്തോടെ ചെറിയ ഐസ് ക്യൂബുകൾ പതിക്കുകയായിരുന്നു.
പലരും ആലിപ്പഴം കൈകുമ്പിളിൽ ശേഖരിച്ച് ചിത്രം സോഷ്യൽ മീഡിയയിലിട്ട് ആലിപ്പഴ വീഴ്ച ആഘോഷമാക്കി. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത് ചങ്ങനാശ്ശേരിയിലായിരുന്നു. 40 ഡിഗ്രിയോളം ചൂടാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.