സി.എഫ്. തോമസിെൻറ മൃതദേഹം ചങ്ങനാശ്ശേരി സെൻറ് മേരീസ് കത്തീഡ്രലിലേക്ക് എത്തിക്കുന്നു

സി.എഫ്. തോമസിന് ചങ്ങനാശ്ശേരിയുടെ യാത്രാമൊഴി

ചങ്ങനാശ്ശേരി: ഞായറാഴ്ച അന്തരിച്ച മുൻ മന്ത്രിയും ചങ്ങനാശ്ശേരി എം.എൽ.എയുമായ സി.എഫ്. തോമസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ലളിതജീവിതം ചര്യയാക്കിയ സി.എഫിന് ആഡംബരവും ആര്‍ഭാടവുമില്ലാത്ത യാത്രയയപ്പാണ് ചങ്ങനാശ്ശേരി നല്‍കിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ അങ്ങാടിയിലെ ചെന്നിക്കര വീട്ടിലേക്ക് സി.എഫിനെ അവസാനമായി ഒരു നോക്കുകാണാന്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു. രാവിലെ ഒമ്പതിന് മന്ത്രിസഭക്കുവേണ്ടി മന്ത്രി പി. തിലോത്തമൻ വീട്ടിലെത്തി അേന്ത്യാപചാരം അർപ്പിച്ചു.

10.30ന് കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിെൻറ നേതൃത്വത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. തുടര്‍ന്നുനടന്ന അന്ത്യശുശ്രൂഷകള്‍ക്ക് അതിരൂപത ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു. ചാരിറ്റി വേള്‍ഡ് ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നശ്ശേരി വചന സന്ദേശം നല്‍കി. 11.45 ഓടെ ദേവാലയത്തിലേക്കുള്ള വിലാപയാത്രക്ക് അതിരൂപത വികാരി ജനറാള്‍ ജോര്‍ജ് വാണിയപുരയ്ക്കല്‍ കാര്‍മികത്വം വഹിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വന്നതിനാല്‍ നഗരം ചുറ്റിയുള്ള വിലാപയാത്ര ഒഴിവാക്കാന്‍ കേരള കോണ്‍ഗ്രസ് എം നേതൃത്വവും കുടുംബാംഗങ്ങളും തീരുമാനിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.ജെ. ജോസഫ് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ വിലാപയാത്രയുടെ മുന്‍ നിരയിലുണ്ടായിരുന്നു. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ അന്ത്യ അഭിവാദ്യം ഏറ്റുവാങ്ങിയാണ് മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ് ഹാളില്‍ 12.15ഓടെ എത്തിച്ചേര്‍ന്നത്.

നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവർ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ എത്തിയിരുന്നു. പൊതുദര്‍ശനത്തിനുശേഷം മൂന്നുമണിയോടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കത്തീഡ്രൽ പള്ളി പാരിഷ് ഹാളിലെ സംസ്കാര ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ച് സന്ദേശം നൽകി. മാർ ജോസഫ് പെരുന്തോട്ടത്തിെൻറ കാർമികത്വത്തിൽ സെമിത്തേരിയിലെ ശുശ്രൂഷകൾ നടന്നു. തുടർന്ന് സംസ്ഥാന സര്‍ക്കാറിെൻറ ഔദ്യോഗിക ബഹുമതിയായി ഗാർഡ് ഓഫ് ഓണർ നൽകി. ഒരു പിടി കുന്തിരിക്കവും കല്ലറയിലർപ്പിച്ച് നാടും അദ്ദേഹത്തോടും യാത്ര പറഞ്ഞിറങ്ങി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം. ഹസന്‍, എം.എല്‍.എമാരായ കെ. സുരേഷ്‌കുറുപ്പ്, രാജു എബ്രഹാം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, സി.കെ. നാണു, മോന്‍സ് ജോസഫ്, പി.സി. ജോര്‍ജ്, കെ.എസ്. ശബരീനാഥ്, വിവിധ രാഷ്ട്രീകക്ഷി നേതാക്കളായ തോമസ് കുതിരവട്ടം, പി.സി. തോമസ്, ഡോ. കെ.സി. ജോസഫ്, സി.ഐ.ടി.യു ജില്ല സെക്രട്ടറി എ.വി. റസല്‍, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, സുധ കുര്യന്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോ. ശോഭ സലിമോന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബി.ജെ.പി ജില്ല പ്രസിഡൻറ് നോബിള്‍ മാത്യു, സജി മഞ്ഞക്കടമ്പില്‍, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ബിഷപ് സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍, ഡോ. കെ.സി. ജോസഫ്, സണ്ണി ലോപ്പസ്, ജോബ് മൈക്കിള്‍, ജനതാദള്‍ എസ് സംസ്ഥാന സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസ്, സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കെ.സി. ജോസഫ്, മാധവന്‍പിള്ള, കെ.ടി. തോമസ്, ഡോ. എസ്.എല്‍. അജിത് കുമാര്‍, സുനില്‍ ജോസഫ്, പി.ഡി.പി സംസ്ഥാന ട്രഷറര്‍ എം.എസ്. നൗഷാദ്, അബ്ദുസ്സലീം, മുഹമ്മദ് നദീര്‍ മൗലവി, മാത്യു ജേക്കബ്, കെ.ആര്‍. സാബുരാജ് ചീനിക്കുഴി രാധാകൃഷ്ണന്‍, കെ.എന്‍. കരുണാകരന്‍ സജി ആലുംമുട്ടില്‍, ടോണി പുളിക്കന്‍, എസ്.എന്‍.ഡി.പി ചങ്ങനാശ്ശേരി യൂനിയന്‍ പ്രസിഡൻറ് ഗിരീഷ് കോനാട്ട്, വൈസ് പ്രസിഡൻറ് പി.എം. ചന്ദ്രന്‍, സെക്രട്ടറി സുരേഷ് പരമേശ്വരന്‍, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് തോമസ് കുന്നപ്പള്ളി തുടങ്ങി സമൂഹിക രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക നേതാക്കളുടെ നീണ്ട നിരയാണ് മെത്രാപ്പോലീത്തന്‍ പള്ളിയിലേക്ക് ഒഴുകിയെത്തിയത്.

ലാളിത്യവും വികസന കാഴ്ചപ്പാടും സി.എഫിനെ വ്യത്യസ്തനാക്കുന്നു –ഉമ്മൻ ചാണ്ടി

ചങ്ങനാശ്ശേരി: ലാളിത്യവും വികസന കാഴ്ചപ്പാടും സി.എഫ്. തോമസിനെ വ്യത്യസ്തനാക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി. ചങ്ങനാശ്ശേരി കത്തീഡ്രൽ പാരിഷ് ഹാളിൽ സർവകക്ഷി അനുശോചന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.എഫ്. തോമസ് മുമ്പോട്ടുെവച്ച വികസന പ്രവർത്തനങ്ങളെ മാറ്റിവെക്കാൻ കഴിയാത്ത പല സന്ദർഭങ്ങളും തനിക്കുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഓർമിച്ചു.

സാങ്കേതിക കാരണം പറഞ്ഞുപോലും സി.എഫ് കൊണ്ടുവന്ന പദ്ധതി മാറ്റിവെക്കാനാവാത്തതായിരുന്നു. താൻ കൊണ്ടുവന്ന വികസനങ്ങൾ കൊട്ടിഘോഷിക്കാൻ സി.എഫ് മിനക്കെടാറില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കേരള കോൺഗ്രസ് -എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് അധ്യക്ഷതവഹിച്ചു.

കോൺഗ്രസ് നിയമസഭ പാർട്ടി സെക്രട്ടറി കെ.സി. ജോസഫ്, സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, തോമസ് ചാഴികാടൻ എം.പി, പി.സി. ജോർജ് എം.എൽ.എ, ഡോ. കെ.സി. ജോസഫ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനി, അനൂപ് ജേക്കബ് എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, ജോസഫ് വാഴയ്ക്കൻ, ആേൻറാ ആൻറണി എം.പി തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ അനുശോചന സമ്മേളനത്തിൽ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.