മംഗളാദേവി ഉത്സവം16ന്; ഒരുക്കം പൂർത്തിയായി

കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രം ഉത്സവത്തിനുള്ള ഒരുക്കം വനം വകുപ്പ് പൂർത്തിയാക്കി. ഉത്സവദിനത്തിൽ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ഈമാസം 16നാണ് ഉത്സവം. ചിത്രപൗർണമി ദിവസം ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മംഗളാദേവി ക്ഷേത്രത്തിൽ എത്തുന്നത്. പരിസ്ഥിതിയുടെയും വനത്തിന്‍റെയും നിലനിൽപിന് കോട്ടം സംഭവിക്കാതെയും വന്യജീവികളുടെ സ്വൈരവിഹാരത്തിന് തടസ്സം വരാതെയും പ്ലാസ്റ്റിക് ഉൾപ്പെടെ നിരോധിച്ചിട്ടുണ്ട്. ഭക്തജനങ്ങൾക്ക് ഉത്സവദിവസം രാവിലെ ആറുമുതൽ പ്രവേശിക്കാം. ഉച്ചകഴിഞ്ഞ് രണ്ടിനുശേഷം പ്രവേശനം അനുവദിക്കില്ല. വൈകീട്ട് അഞ്ചിന് എല്ലാവരും ക്ഷേത്രം വിട്ടുപോകണം. ഈ സമയത്തിനുശേഷം ആരെയും ക്ഷേത്രപരിസരത്തോ വനത്തിനുള്ളിലോ അനുവദിക്കില്ല. ഭക്തജനങ്ങളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും അധികഭാരം ഒഴിവാക്കുകയും വേണം. വന്യജീവി സങ്കേതത്തിനുള്ളിലെ ക്ഷേത്രമായതിനൽ ഈ പ്രദേശത്തുകൂടി സഞ്ചരിക്കുന്നവർ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കരുത്. വനത്തിനുള്ളിൽ വിഡിയോഗ്രഫി, ഫോട്ടോഗ്രഫി എന്നിവ അനുവദിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.