പള്ളികളിൽ വികാരനിർഭര പ്രാർഥന

ഇരാറ്റുപേട്ട: റമദാ‍ൻെറ അവസാന വെള്ളിയാഴ്ച പള്ളികളെല്ലാം വിശ്വാസികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. ജുമുഅ പ്രഭാഷണത്തിൽ ഇമാമുമാർ വികരനിർഭരരായി. കഴിഞ്ഞ രണ്ടുവർഷവും കോവിഡ് മാനദണ്ഡത്തിലായിരുന്നതിനാൽ സംഘടിതമായി പള്ളിയിൽ ഒത്തുകൂടാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച പതിവിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടു. സംഘടിത ഫിത്ർ സകാത് ശേഖരിച്ച് അർഹരായ വീടുകളിൽ എത്തിക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. 4000 പേർക്ക് നമസ്കരിക്കാവുന്ന വിധത്തിൽ ഏറ്റവും വലിയ ഈദ് ഗാഹ് നടക്കലിലെ സ്പാർട്ടി ഗോ ടർഫിലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിർബന്ധ ദാനധർമങ്ങൾ വർധിപ്പിക്കാനും അശരണരെയും ആലംബഹീനരെയും സഹായിക്കാനും വിശ്വാസികൾക്ക് ബാധ്യത ഉണ്ടെന്ന് ജുമുഅ പ്രഭാഷണത്തിൽ പുത്തൻപള്ളി ചീഫ് ഇമാം മുഹമ്മദ് നദീർ മൗലവി പറഞ്ഞു. പടം ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ ചീഫ് ഇമാം മുഹമ്മദ് നദീർ മൗലവി പ്രഭാഷണം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.