ആന്ധ്ര സ്വദേശിക്ക് മർദനം; രണ്ടുപേർ പിടിയിൽ

എരുമേലി: റമദാനിൽ സകാത് തേടിയെത്തിയ ആന്ധ്രപ്രദേശ് സ്വദേശിയെ മർദിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി സ്വദേശികളായ രമേശൻ, ജോമോൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര സ്വദേശി ഹസൻ ഷാഹലിനാണ് മർദനമേറ്റത്. കഴിഞ്ഞദിവസം കോയിക്കക്കാവിലാണ് സംഭവം. മുസ്ലിം വീടുകൾ തേടിയെത്തിയ ഹസനെ ഇതുവഴി വാഹനത്തിലെത്തിയ രമേശനും ജോമോനും ചേർന്ന് മർദിക്കുകയും പണം പിടിച്ചുവാങ്ങിയ ശേഷം വാഹനത്തിൽ പിടിച്ചുകയറ്റി മുക്കൂട്ടുതറ അസീസി ആശുപത്രിക്ക് സമീപത്തെ റബർ തോട്ടത്തിൽ ഇറക്കിവിടുകയുമായിരുന്നു. മൂക്കിന് പരിക്കേറ്റ ഹസൻ എരുമേലി പൊലീസ് സ്റ്റേഷനിൽ സഹായം തേടിയെത്തി. ഇയാളുടെ പരാതിയെത്തുടർന്ന് കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.