തെക്കേത്തുകവല: കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യഭീഷണിയുമായി യുവാവ് അഞ്ചുമണിക്കൂറിലേറെ മരത്തിന് മുകളിൽ. ഒടുവിൽ ബന്ധുക്കൾ അനുനയിപ്പിച്ച് താഴെയിറക്കി. പാറാംതോട് കോളനി ഈട്ടിക്കൽ സുമേഷ് (38) വീട്ടുവളപ്പിലെ 40 അടി ഉയരമുള്ള പ്ലാവിൽ കയറിയത് രാവിലെ 5.30നായിരുന്നു. മനോദൗർബല്യമുള്ളയാളാണ്. പൊലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നു അഗ്നിരക്ഷ സേനയും സ്ഥലത്തെത്തിയെങ്കിലും യൂനിഫോമിട്ടവരെ കണ്ടാൽ ഇയാൾ പ്രകോപിതനാകുമെന്ന് ബന്ധുക്കൾ അറിയിച്ചതിനാൽ അവർ മാറിനിന്നു. പിന്നീട് പത്തരയോടെ സുമേഷിന്‍റെ അമ്മാവന്‍റെ നേതൃത്വത്തിൽ ബന്ധുക്കളുടെ അനുനയഫലമായി ഇയാൾ താഴെയിറങ്ങി. മരത്തിൽ കയറാൻ ശ്രമിക്കുന്നവരെ എറിയാൻ ഇയാൾ കല്ലുകളും കരുതിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.