ഈരാറ്റുപേട്ട: പാറ പൊട്ടിക്കാൻ കൊണ്ടുവന്ന ജാക് ഹാമർ പൊട്ടിത്തെറിച്ച് വൻ സ്ഫോടനം. വെള്ളിയാഴ്ച രാവിലെ അരുവിത്തുറ സെന്‍റ് ജോർജ് കാമ്പസിലായിരുന്നു സംഭവം. മൂന്ന് കി.മീ. അകലെവരെ സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ആർക്കും പരിക്കില്ല. കാന്‍റീനിന് പിൻവശത്ത് പാറ പൊട്ടിക്കുന്നതിനിടെയാണ് അപകടം. വാഹനത്തിൽ എൻജിന് സമീപം പെട്ടിയിലാണ് കല്ല് പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന ഡിറ്റണേറ്ററുകൾ സൂക്ഷിക്കുന്നത്. ഇത് പൊട്ടിത്തെറിച്ചതാണെന്ന് പറയപ്പെടുന്നു. വാഹനം പൂർണമായും തകർന്നു. സമീപത്തെ കെട്ടിടങ്ങളുടെ ജനൽ ഗ്ലാസുകൾ തകർന്നിട്ടുണ്ട്. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പടം. അരുവിത്തുറ കോളജ് കാമ്പസിൽ സ്ഫോടനത്തിൽ തകർന്ന വാഹനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.