കോട്ടയം: നഗരസഭ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടവും വെയ്ബ്രിഡ്ജും നശിക്കുന്നു. കോടിമത മത്സ്യമാര്‍ക്കറ്റിന് സമീപത്തെ ട്രക്ക് ടെര്‍മിനല്‍ കം വെയ്ബ്രിഡ്ജാണ് ഉപേക്ഷിക്കപ്പെട്ട നിലയിലായത്. കോടിമത എം.ജി റോഡില്‍ പച്ചക്കറി മാര്‍ക്കറ്റിനും മീന്‍ ചന്തക്കും സമീപമാണ് ട്രക്ക് ടെര്‍മിനല്‍. ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് ടെര്‍മിനല്‍ പണിതത്. കൂടാതെ വാഹനത്തിന്‍റെ ഭാരം നോക്കുന്നതിന് വെയ്ബ്രിഡ്ജും സ്ഥാപിച്ചു. വിശ്രമമുറികള്‍, ഏജന്‍റുമാരുടെയും ട്രക്ക് ഓപറേറ്റര്‍മാരുടെയും ചെറിയ ഓഫിസ് സൗകര്യം എന്നിവയും സ്ഥാപിച്ചു. എം.സി റോഡില്‍നിന്ന് വാഹനങ്ങള്‍ക്ക് എളുപ്പമാര്‍ഗം ഇവിടെ എത്താനാവും. ഏറെ പ്രതീക്ഷയോടെയാണ് വെയ്ബ്രിഡ്ജും പണിതത്. 2010ല്‍ ബിന്ദു സന്തോഷ് കുമാര്‍ നഗരസഭ അധ്യക്ഷയായിരിക്കെയാണ് ട്രക്ക് ടെര്‍മിനൽ കം വെയ്ബ്രിഡ്ജ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്. നടത്തിപ്പ് ചുമതല കരാര്‍വ്യവസ്ഥയില്‍ ഏജന്‍സികള്‍ക്ക് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ആരും ഏറ്റെടുക്കാതായതോടെ നഗരസഭ നേരിട്ടുനടത്തുകയായിരുന്നു. പ്രതീക്ഷിച്ച ലാഭത്തിലേക്ക് എത്താതിരുന്നതിന് പുറമെ സാങ്കേതിക തകരാര്‍മൂലം വേഗം പൂട്ടേണ്ടിവന്നു. നിലവിൽ ഇവിടെ കാടുപിടിച്ച് കിടക്കുകയാണ്. വെയ്ബ്രിഡ്ജ് വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് ദ്രവിച്ചുതുടങ്ങി. കൂടാതെ ഇവിടെ നിര്‍മിച്ച ശുചിമുറി ഉപയോഗശൂന്യമായ നിലയിലാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള നാഷനല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ഉപകാരമായിരുന്നു ട്രക്ക് ടെര്‍മിനല്‍. ട്രക്ക് ടെര്‍മിനല്‍ കം വെയ്ബ്രിഡ്ജ് ഉപയോഗശൂന്യമായതോടെ ഇതരസംസ്ഥാനത്തുനിന്ന് ചരക്കുമായി എത്തുന്ന ലോറികള്‍ എം.ജി റോഡിന് വശങ്ങളില്‍ പാര്‍ക്ക് ചെയ്യുകയാണ്. പടം: KTL Waybridge കോടിമത മീന്‍ മാര്‍ക്കറ്റിന് സമീപത്തെ ട്രക്ക് ടെര്‍മിനല്‍ കം വെയ്ബ്രിഡ്ജ് ഉപയോഗശൂന്യമായ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.