വ്യാപാര കാര്യങ്ങൾക്ക് ബാങ്കിനെ സമീപിക്കുന്നയാളെ ഉപഭോക്താവായി കാണാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വ്യാപാര കാര്യങ്ങൾക്ക് ബാങ്കിനെ സമീപിക്കുന്നയാളെ നിയമപ്രകാരം ഉപഭോക്താവായി കാണാനാകില്ലെന്ന് സുപ്രീംകോടതി. സ്വയം തൊഴിൽ എന്ന നിലക്ക് ജീവിതമാർഗം ഉറപ്പിക്കാൻ മാത്രമാണ് സേവനം തേടിയതെന്ന് ഉറപ്പാക്കിയാൽ മാത്രമേ ഉപഭോക്താവായി പരിഗണിക്കാനാവൂ. ഇത് എല്ലാ സാഹചര്യങ്ങളിലും ഒരുപോലെ ആകണം എന്നില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഓരോ കേസും പരിഗണിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വ്യാപാര- വാണിജ്യ ഇടപാടുകൾ പരിധിക്ക് പുറത്താണെന്ന് ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ കൃത്യമായി പറയുന്നുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാൽ, ഉപജീവനമാർഗത്തിനായുള്ള ഇടപാടുകളിൽ ഉപഭോക്താവായി കാണാമെന്നും ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമിഷൻ വിധിക്കെതിരെ സ്റ്റോക് ബ്രോക്കർ സമർപ്പിച്ച ഹരജി പരിഗണിച്ച് കോടതി നിരീക്ഷിച്ചു. തനിക്ക് ഓവർ ഡ്രാഫ്റ്റ് നൽകിയ പഞ്ചാബ് നാഷനൽ ബാങ്കിനെതിരെയായിരുന്നു ഇയാളുടെ പരാതി. ഈ കേസിൽ, പരാതിക്കാരനും പ്രതിസ്ഥാനത്തുള്ള സ്ഥാപനവും തമ്മിലുള്ള ഇടപാട് പൂർണമായും വാണിജ്യ-വ്യാപാര സ്വഭാവമുള്ളതാണെന്ന് വ്യക്തമാക്കിയ കോടതി അപ്പീൽ തള്ളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.