കോട്ടയം: യുവാവിനെ കൊലപ്പെടുത്തി പൊലീസ് സ്‌റ്റേഷന് മുന്നിൽ കൊണ്ടിട്ട സംഭവത്തിൽ അഞ്ച് പ്രതികളെയും കസ്‌റ്റഡിയിൽ വാങ്ങാൻ പൊലീസ് വെള്ളിയാഴ്‌ച കോടതിയിൽ അപേക്ഷ നൽകും. ഷാൻ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ജോമോൻ, ലുതീഷ് (പുൽച്ചാടി), സുധീഷ്, കിരൺ, ബിനു എന്നിവരെ കഴിഞ്ഞദിവസം കോട്ടയം ജെ.എഫ്.സി.എം കോടതി (ഒന്ന്) റിമാൻഡ് ചെയ്‌തിരുന്നു. മൂന്നു പ്രതികളുമായാണ് പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയത്. കിരൺ, ബിനു എന്നിവരുടെ തെളിവെടുപ്പ് കൂടി നടത്താനുണ്ട്. ഗുണ്ടാസംഘാംഗങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് ചോദ്യം ചെയ്യലിലും അന്വേഷണത്തിലും വ്യക്തമായിരുന്നു. കൊല്ലപ്പെട്ട ഷാനിന്റെ വസ്‌ത്രങ്ങളടക്കം തൊണ്ടിമുതലുകളും കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.