പ്രസാദ വിൽപനയില്‍ വൻ വർധന

ശബരിമല: ശബരിമലയിൽ അപ്പം, അരവണ . മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്ത് അപ്പം, അരവണ വിൽപനയില്‍ വർധനയുണ്ടായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. മകരവിളക്കിന് നട തുറന്ന് അഞ്ച് ദിവസംകൊണ്ട് 13 കോടിയോളം രൂപയുടെ അരവണയും അപ്പവും വിറ്റതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കാര്യമായ വില്‍പന നടന്നിരുന്നില്ല. ഒരുകോടി രൂപ മാത്രമായിരുന്നു വരുമാനം. വരും ദിവസങ്ങളില്‍ തിരക്ക് വർധിക്കുമെന്നതിനാൽ അപ്പം, അരവണക്ക് ഭക്തര്‍ കൂടുമെന്നുമാണ് കാണക്കുകൂട്ടല്‍. പണരഹിത കൗണ്ടറുകള്‍ ഉപയോഗത്തില്‍ വന്നതും വില്‍പനയെ സ്വാധീനിച്ചിട്ടുണ്ട്. നിലവില്‍ തിരുമുറ്റത്തെ 11 കൗണ്ടറിനുപുറമെ മാളികപ്പുറത്ത് സ്ഥാപിച്ച അധിക കൗണ്ടറുകൾ വഴിയും വില്‍പന ആരംഭിച്ചതോടെ ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പ്രസാദം വാങ്ങാന്‍ കഴിയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.