ബഷീർ കൃതികളുടെ എഴുപതാണ്ട് ആഘോഷവും കവിയരങ്ങും

കോട്ടയം: ബഷീർ അമ്മ മലയാളത്തിൻെറ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിൻെറ കൃതികളുടെ എഴുപതാണ്ട് ആഘോഷിക്കും. ൻറുപ്പുപ്പാക്കൊരാെനണ്ടാർന്നു, മരണത്തിൻെറ നിഴൽ, മുച്ചീട്ടുകളിക്കാരൻെറ മകൾ എന്നീ കൃതികളാണ് 70 വർഷം പൂർത്തിയാക്കിയത്. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുമായി ചേർന്ന് സംസ്ഥാനത്തിൻെറ പല ഭാഗങ്ങളിൽ ഒരുവർഷം നീളുന്ന പരിപാടികളാണ് നടത്തുന്നതെന്ന് സംഘാടകരായ കിളിരൂർ രാധാകൃഷ്ണൻ, പി.ജി. ഷാജിമോൻ, ഡോ. യു. ഷംല എന്നിവർ അറിയിച്ചു. ഈ മാസം 10ന് വൈകീട്ട് നാലിന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ കവിയരങ്ങും മൺമറഞ്ഞ സാഹിത്യനായകരുടെ അനുസ്മരണവും നടക്കും. സി.ജി. ഗിരിജൻ ആചാരി മോഡറേറ്ററായിരിക്കും. സുഗതകുമാരി, യു.എ. ഖാദർ, അനിൽ പനച്ചൂരാൻ, നീലുേമ്പരൂർ മധുസൂദനൻ നായർ എന്നിവരെ അനുസ്മരിക്കുമെന്ന് കിളിരൂർ രാധാകൃഷ്ണൻ, പി.ജി. ഷാജിമോൻ, ഡോ. എസ്. ലാലിമോൾ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.