കോന്നി: കോന്നി ആനത്താവളത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പിഞ്ചു എന്ന ആനക്കുട്ടി െചരിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് െചരിഞ്ഞത്. നാല് വയസ്സായിരുന്നു. സാധാരണ ആനകളെ അപേക്ഷിച്ച് ഇടതുകാലിൽ രണ്ട് നഖങ്ങൾ കൂടുതലായിരുന്നു പിഞ്ചുവിന്. ഇതുമൂലം നടക്കാനുള്ള ബുദ്ധിമുട്ട് ഇടതുകാലിൽ നീരും വേദനയും ഉണ്ടാക്കിയിരുന്നു. 10 മാസത്തോളമായി ചികിത്സയിലായിരുന്നു. ഇടതുകാലിൽ വേദന വർധിച്ചതോടെ വലതുകാൽ മാത്രം നിലത്തുറപ്പിച്ച് നിന്നു. ഇത് വലതുകാലിലേക്കും നീര് പടരാൻ കാരണമായി. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു ചികിത്സ. 2016ൽ അച്ചൻകോവിൽ വനമേഖലയിലെ കടമ്പുപാറയിൽനിന്ന് കൂട്ടം തെറ്റിയാണ് വനംവകുപ്പിന് ലഭിച്ചത്. 2017ൽ ഹെർപിസ് രോഗം ബാധിച്ചെങ്കിലും മികച്ച ചികിത്സയും സംരക്ഷണവും ലഭിച്ചതിനാൽ രക്ഷപ്പെട്ടു. പോസ്റ്റ്മോർട്ടത്തിനുശേഷം ജഡം മറവ് ചെയ്യുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച അർധരാത്രി ആനത്താവളത്തിലെ മുതിർന്ന താപ്പാന 75 വയസ്സുള്ള മണിയൻ െചരിഞ്ഞിരുന്നു. മൂന്നാം ദിവസം ഏറ്റവും പ്രായം കുറഞ്ഞ പിഞ്ചുവും െചരിഞ്ഞത് വേദനയായി. ptl___PINCHU_aana കോന്നി ആനത്താവളത്തിൽ െചരിഞ്ഞ ആനക്കുട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.