സഹോദരൻെറ മകളെ ബലാത്സംഗം ചെയ്തയാൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും കോട്ടയം: സഹോദരൻെറ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ എരുമേലി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും. പിതാവ് ഉപേക്ഷിച്ചുപോയ പെൺകുട്ടിയെ എരുമേലിയിലും കൊല്ലത്തുമടക്കം വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ കോട്ടയം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഇയാൾ ഏഴുവയസ്സ് മുതൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരുകയായിരുന്നു. ഗർഭിണിയായതോടെ വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പെൺകുട്ടിയെയും അമ്മയെയും ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടി പ്രസവിച്ചു. കുട്ടി പിതാവുമായി അടുക്കാൻ ശ്രമിക്കുന്നതറിഞ്ഞ പ്രതി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. അങ്ങനെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.എൻ. പുഷ്‌കരൻ ഹാജരായി. പെൺകുട്ടിക്ക് പുനരധിവാസം ഉറപ്പാക്കാനും ജില്ല ലീഗൽ സർവിസ് അതോറിറ്റിയിൽനിന്ന് നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.