നെടുങ്കണ്ടം: അന്തർസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകൾക്കുനേരെ സംഘംചേർന്ന് ലൈംഗികാതിക്രമം. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകീട്ട് നാലരയോടെ പൂപ്പാറയിൽ തേയില തോട്ടത്തില്‍ വെച്ചാണ് 15കാരിക്കുനേരെ ലൈംഗികാതിക്രമമുണ്ടായത്. പെണ്‍കുട്ടിയുടെ ബഹളംകേട്ട് വഴിയാത്രക്കാർ ഓടിയെത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. പൊലീസ് പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയയാക്കി. പൂപ്പാറ സ്വദേശികളായ മൂന്നുപേരെയും പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ടുപേരെയുമാണ് കസ്റ്റഡിയിലെടുത്തത്. പൂപ്പാറ സ്വദേശികളായ മറ്റ് രണ്ട് പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നു. ഇവർക്കായി തിരുനെല്‍വേലി, തേനി എന്നിവിടങ്ങളിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പുസ്വാമി സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.