കെ.എസ്.ഇ.ബി ജീവനക്കാരുടെ എണ്ണവും ശമ്പളവും വർധിപ്പിക്കൽ: വിശദീകരണത്തിന് കൂടുതൽ സമയം അനുവദിച്ചു

കൊച്ചി: വൈദ്യുതി നിരക്ക് കൂട്ടാനിടയാക്കുംവിധം വൈദ്യുതി വകുപ്പ് ജീവനക്കാരുടെ എണ്ണവും ശമ്പളവും വർധിപ്പിക്കുന്നത് തടയണമെന്ന ഹരജിയിൽ വിശദീകരണം നൽകാൻ കെ.എസ്.ഇ.ബിക്ക് ഹൈകോടതി കൂടുതൽ സമയം അനുവദിച്ചു. കേരള ഹൈടെൻഷൻ ആൻഡ് എക്‌സ്‌ട്രാ ഹൈ ടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോ. നൽകിയ ഹരജിയിലാണ് ചീഫ് ജസ്‌റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. വിശദീകരണത്തിന് കൂടുതൽ സമയം നൽകണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം അനുവദിച്ച കോടതി ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. ജീവനക്കാരുടെ എണ്ണവും ശമ്പളവും വർധിപ്പിക്കാനുള്ള ബോർഡിന്‍റെ ഉത്തരവുകളെയാണ് ഹരജിയിൽ ചോദ്യംചെയ്യുന്നത്. തൊഴിലാളി യൂനിയനുകളുടെ സമ്മർദത്തെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെന്നും അടിസ്ഥാനശമ്പളത്തിൽ 40 ശതമാനം വർധനയാണ് ആവശ്യപ്പെടുന്നതെന്നും ഹരജിയിൽ പറയുന്നു. ജീവനക്കാരുടെ ശമ്പള വർധനക്ക് സർക്കാർ അംഗീകാരം നൽകുന്നതുവരെ വൈദ്യുതി നിരക്ക് കൂട്ടരുതെന്നാവശ്യപ്പെട്ട് ഉപഹരജിയും ഇതോടൊപ്പം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.