കുറവിലങ്ങാട്: ടൗണിലെ മാവുങ്കലിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർമാണോദ്ഘാടനം നിർവഹിച്ചു. മാവുങ്കൽ ജങ്ഷനിലെ കലുങ്ക് അടയുകയും ഓട മണ്ണുനിറഞ്ഞ് മൂടിപ്പോവുകയും ചെയ്തതിനെ തുടർന്ന് ഇവിടെ വെള്ളക്കെട്ട് പതിവായിരുന്നു. പൊതുമരാമത്ത് കടുത്തുരുത്തി നിയോജകമണ്ഡലത്തിലേക്ക് അനുവദിച്ച ഫണ്ടിൽ ഉൾപ്പെടുത്തിയാണ് 22 ലക്ഷം രൂപയുടെ പുതിയ വികസന പദ്ധതി നടപ്പാക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു. ഇവിടെ പുതിയ കലുങ്ക് നിർമിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. റോഡിന്‍റെ ഒരുവശം മുറിച്ച് നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കടുത്തുരുത്തി-പാലാ റോഡിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്ന സ്ഥലങ്ങളിലെ മൂന്നാമത്തെ പദ്ധതിയാണിത്. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ് മിനി മത്തായി അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.