പോക്സോ കേസ് പ്രതിയെ വെറുതെവിട്ടു

കോട്ടയം: പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു. പത്താംക്ലാസ് വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കടുത്തുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. സംഭവത്തിൽ കുറുമുള്ളൂർ അഭിനവത്തിൽ അജുവിനെയാണ്(45) കോട്ടയം അതിവേഗ സ്പെഷൽ പോക്സോ കോടതി ജഡ്ജി ടിറ്റി ജോർജ് വെറുതെവിട്ടത്. 2017 ഡിസംബർ മാസമാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെയും യുവാവിന്‍റെയും വീട്ടുകാർ തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന അതിർത്തി തർക്കം മൂലം ഇയാളെ പോക്സോ കേസിൽ കുടുക്കിയതാണെന്നാണ് പ്രതിഭാഗം വാദിച്ചത്. കോടതി ഇത് അംഗീകരിച്ചു. പ്രതിക്കുണ്ടി അഡ്വ.പി. രാജീവ് കോടതിയിൽ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.