ഈരാറ്റുപേട്ട: മേയ് ഒന്നുമുതൽ ഓർഡിനറി ബസുകളിൽ പുതിയ നിരക്കുകൾ നിലവിൽ വന്നെങ്കിലും ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചർ സർവിസുകളിൽ പുതിയ നിരക്ക് തോന്നുംപടി. ചില ഡിപ്പോകളിൽനിന്ന് പുതുക്കിയ ചാർജിൽ സർവിസ് നടത്തുമ്പോൾ മറ്റു ചില ഡിപ്പോകളിൽ പഴയ നിരക്കിലാണ് സർവിസ്. മാത്രമല്ല, ഈരാറ്റുപേട്ട-കോട്ടയം റൂട്ടിൽ ഒരേ ഡിപ്പോയിൽനിന്നുതന്നെ ഒരു സ്ഥലത്തേക്ക് പലതരത്തിലുള്ള നിരക്കുകളാണ് ഈടാക്കുന്നത്. ഇതുമൂലം ജീവനക്കാരും യാത്രക്കാരും തമ്മിൽ പ്രശ്നങ്ങൾ പതിവാണ്. സർക്കാർ നിശ്ചയിച്ചതിലും കൂടിയ തുകയുടെ ടിക്കറ്റ്, മെഷീനിൽനിന്ന് ലഭിക്കുന്നത് കണ്ടക്ടർമാർക്ക് സാമ്പത്തിക നഷ്ടം വരുത്തുന്നു. ഈ തുക യാത്രക്കാർ സ്വാഭാവികമായി നൽകാതെ വരും. ഇത് കണ്ടക്ടർമാർ സ്വന്തം പോക്കറ്റിൽനിന്നെടുത്ത് നൽകണം. നിരക്കുവർധനക്കു ശേഷം വിവിധ ഡിപ്പോകളിലെത്തിയ ഫെയർ ചാർട്ടുകളിലെ തെറ്റുകളാണ് ഇതിനു കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.