അറസ്റ്റിലായ അരുണ്‍, ശരത്, അഖില്‍
കിഴക്കേ കല്ലട: ബാറില്‍ മധ്യവയസ്കനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും തലക്കടിച്ച് പരിക്കേല്പിക്കുകയും ചെയ്ത സംഘം അറസ്റ്റില്‍. കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനില്‍ വധശ്രമക്കേസിലെ പ്രതിയായ ശരത്തും കൂട്ടാളികളുമാണ് പിടിയിലായത്. കിഴക്കേ കല്ലട തെക്കേമുറി മുനമ്പത്ത് വീട്ടില്‍ ശരത് (27), തൊട്ടിക്കര ചരിവില്‍ വീട്ടില്‍ അരുണ്‍ (27), തൊട്ടിക്കര ചെരുവില്‍ അഖില്‍ (32) എന്നിവരാണ് പിടിയിലായത്.
അഖില്‍ കിഴക്കേ കല്ലട, കുണ്ടറ സ്റ്റേഷന് പരിധികളിലായി നിരവധി കേസുകളിലെ പ്രതിയാണ്. മൂന്നുപേരെയും ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കി. ആക്രമണത്തിനിരയായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ മധ്യവയസ്കന്റെ മൂക്കിലും കണ്ണിനു ചുറ്റുമുള്ള എല്ലുകള്‍ക്കും പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്.
കൊലപാതകശ്രമത്തിനും കഠിന ദേഹോപദ്രവം ഏല്പിച്ചതിനുമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ക്കെതിരെ സമാധാന ലംഘനം നടത്തുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കിഴക്കേ കല്ലട സ്റ്റേഷന് ഹൗസ് ഓഫിസര്‍ എസ്. സുധീഷ് കുമാര്‍ അറിയിച്ചു. എസ്.ഐ ബി. അനീഷ്, ഷാജഹാന്, എ.എസ്.ഐമാരായ ബിന്ദുലാല്‍, മധുക്കുട്ടന്‍, സി.പി.ഒ രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.