ഹരികൃഷ്ണന്റെ കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുന്നു
ശാസ്താംകോട്ട: ശക്തികുളങ്ങര ക്ഷേത്രഉത്സവത്തിനിടെ കൊല്ലപ്പെട്ട കുന്നത്തൂർ കീച്ചപ്പള്ളി സ്വദേശി ഹരികൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പാർക്കിൻസൻസ് രോഗബാധിതനായ പിതാവ് ജയസേനനും ഭിന്നശേഷിക്കാരിയായ രജനിയും ഉല്ലാസ് കോവൂർ എം.എൽ.എയോടൊപ്പം സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി.
നിരപരാധിയായ ഹരികൃഷണനെ ഘോഷയാത്ര മുറിച്ച് കടന്നതിനെ തുടർന്നുണ്ടായ തർക്കങ്ങളെത്തുടർന്ന് ഗുണ്ടാസംഘം അടിച്ചുവീഴ്ത്തുകയായിരുന്നു. കുടുംബത്തിന്റെ അത്താണിയാകേണ്ടിയിരുന്ന തന്റെ മകനെ കൊലചെയ്തവർക്കെതിരെ കർശനശിക്ഷാവിധിയുണ്ടാകാൻ സഹായിക്കണമെന്ന് ഹരികൃഷ്ണന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. സഹോദരൻ ജയകൃഷ്ണൻ, ഹരികൃഷ്ണൻ കുടുംബ സഹായസമിതി ജനറൽ കൺവീനർ ജി. ബാഹുലേയൻ, കീച്ചപ്പള്ളി പുഷ്പാംഗദൻ തുടങ്ങിയവരും മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും സംഘം നേരിൽകണ്ട് പരാതി സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.