കൊല്ലം: കരിക്കോട് മേഖലയിൽ നടത്തിയ പരിശോധനയിൽ മൂന്ന് എൻ.ഡി.പി.എസ് കേസുകളിലായി 3.0652 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിലായി. കൊല്ലം മങ്ങാട് കരിക്കോട് ഷിയാസ് മുഹമ്മദ് (18), മങ്ങാട് കരിക്കോട് ആനന്ദ ഭവനം വീട്ടിൽ അനന്തു (27), മങ്ങാട് കരിക്കോട് ചുമട് താങ്ങിമുക്ക് പുത്തൻവിള വീട്ടിൽ പ്രശാന്ത് ലൂയിസ് (26) എന്നിവരാണ് പിടിയിലായത്.
കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. ആവശ്യക്കാർ ഗൂഗിൾ പേ മുഖേനയാണ് പണമിടപാട് നടത്തിയിരുന്നത്. ഈ യുവാക്കളെ ഏറെ നാളായി എക്സൈസ് നിരീക്ഷിച്ചു വരുകയായിരുന്നു. എക്സൈസ് ഡെപ്യൂട്ടി കമീഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം ഇ.ഇ ആൻഡ് എ.എൻ.എസ്.എസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
കേസിൽ കൂടുതൽ യുവാക്കൾ നിരീക്ഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസി. എക്സൈസ് കമീഷണർ വി. റോബർട്ട് അറിയിച്ചു. എക്സൈസ് പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണു, പ്രിവന്റിവ് ഓഫിസർ എം. മനു, പ്രിവന്റിവ് ഓഫിസർ ബിനുലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, നിധിൻ, അജിത്, ജൂലിയൻ ക്രൂസ്, വനിത സിവിൽ എക്സൈസ് ഓഫിസർ എം.എസ്.ബീന, എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.