അനു രാജേന്ദ്രൻ

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ

കൊല്ലം: ബീച്ച് റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. കൊല്ലം കന്‍റോൺമെന്‍റ് സൗത്ത് പുതുവൽ പുരയിടത്തിൽ അനു രാജേന്ദ്രനാണ് (29) കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ മേയ് മാസം മുതൽ പല സമയങ്ങളിലായി ഇയാളും കൂട്ട് പ്രതികളായ വിഷ്ണു, രേഷ്മ എന്നിവരും ചേർന്ന് കൊല്ലം ബീച്ച് റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷത്തിലധികം തുക തട്ടിയെടുക്കുകയായിരുന്നു. വിഷ്ണുവിനെയും രേഷ്മയെയും നേരത്തേ പൊലീസ് പിടികൂടിയിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അനിൽകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ വിഷ്ണു, മുരുകേശ്, സി.പി.ഒമാരായ അനു, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - The main accused in the case of pawning fake gold was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.