എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് ഏരൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ

അനിശ്ചിതത്വം മാറി; ആംബുലൻസ് ഇനി ഏരൂർ പഞ്ചായത്തിന് സ്വന്തം

അഞ്ചൽ: ഏറെ നാളത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് ഏരൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ഒതുക്കിയിട്ടിരുന്ന ആംബുലൻസ് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽതന്നെ നിലനിർത്തുന്നതിന് തീരുമാനമായി.

ആംബുലൻസ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നൽകുവാനാണ് ഭരണസമിതി തീരുമാനിച്ചിരുന്നത്. കൈമാറ്റം നടത്തുന്നത് ജില്ല മെഡിക്കൽ ഓഫിസറുടെ പേരിൽ മാത്രമേ പറ്റുകയുള്ളൂവെന്ന് പി.എച്ച്.സി മെഡിക്കൽ ഓഫിസർ അറിയിച്ചതിനെത്തുടർന്ന് കൈമാറ്റ നടപടികൾ നടന്നില്ല.

ഇതിനിടെ ഡ്രൈവർക്ക് ശമ്പളം ലഭിക്കാതെയും പെട്രോളടിക്കാൻ പോലും പണമില്ലാതെ വരികയും ചെയ്തതോടെ ആംബുലൻസ് ഓഫിസിന് മുന്നിൽ കിടപ്പായി. സംഭവം കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തു. തുടർന്നാണ് ആംബുലൻസ് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽത്തന്നെ നിലനിർത്തി സർവീസ് നടത്തുന്നതിന് തീരുമാനമായത്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയതാണ് ആംബുലൻസ്.

Tags:    
News Summary - The ambulance is now owned by the Erur Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.