ശാസ്താംകോട്ട: അഗതിമന്ദിരത്തിനുവേണ്ടി പിരിവിനെത്തി എട്ടുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ അറസ്റ്റിലായ മധ്യവയസ്കനെ കോടതി റിമാൻഡ് ചെയ്തു. തേവലക്കര പടപ്പനാല്‍ മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശി അബ്ദുൽ വഹാബ് (52)ആണ് ശാസ്താംകോട്ട പൊലീസിെൻറ പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
അഗതി മന്ദിരത്തിന് പണപ്പിരിവിനായി അച്ചടിച്ച നോട്ടീസുമായി മൈനാഗപ്പള്ളിയിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ മഴ പെയ്യുന്നതിനാല്‍ അവിടെ കയറി നിൽക്കുകയും തുടർന്ന് ൈകയിൽ കരുതിയിരുന്ന പൊതിച്ചോറ് കഴിക്കാന്‍ അനുമതി ചോദിച്ച് ഇരുന്ന് കഴിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവും ഇളയ സഹോദരനും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. പിതാവ് മരുന്ന് കഴിച്ചതിനാല്‍ മയക്കത്തിലായിരുന്നു. ടി.വി കാണാനെന്ന മട്ടില്‍ അകത്തുകടന്ന ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
വൈകീട്ട് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. സംശയം തോന്നിയ ഡോക്ടർ പെൺകുട്ടിയിൽ നിന്ന് വിവരം ചോദിച്ചറിഞ്ഞ ശേഷം പൊലീസിൽ അറിയിച്ചു. ഡോക്ടര്‍ നല്കിയ വിവരത്തെത്തുടര്‍ന്നാണ് എസ്.എച്ച്.ഒ അനൂപിെൻറ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും രാത്രിയിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.