ജസീര്‍, നിഹാസ്, നൗഫല്‍
കുണ്ടറ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നൽകി കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ സഹായികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി.
പെണ്‍കുട്ടിയ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച പെരുമാതുറ വലിയവിളാകം വീട്ടില്‍ ജസീര്‍ (26), വാഹനവും വീടെടുത്ത് നല്‍കിയും സഹായിച്ച വിതുര തൊളിക്കോട് കുന്നുംപുറത്ത് വീട്ടില്‍ നൗഫല്‍ (27), പെരുമാതുറ വലിയവിളാകം വീട്ടില്‍ നിഹാസ് (20) എന്നിവരെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ജസീർ കടത്തിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് 21ന് രാത്രി ഒമ്പതോടെയാണ് കുണ്ടറ സ്റ്റേഷനില്‍ പരാതി നല്‍കിയത്. മാതാവ് നല്കിയ വിവരങ്ങളിലെ വൈരുധ്യം പൊലീസിനെ ആദ്യഘട്ടത്തില്‍ വട്ടംചുറ്റിച്ചെങ്കിലും സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥുരുള്പ്പെടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. പ്രതിയെ ചോദ്യംചെയ്തതില്‍നിന്നാണ് സഹായികളെ പിടികൂടിയത്. കുണ്ടറ എസ്.എച്ച്.ഒ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.