പുനലൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തി മലയടിവാരത്തില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. 20 വയസ്സ് പ്രായമുള്ള പിടിയാനയുടെ അഞ്ച് ദിവസം പഴക്കമുള്ള ജഡമാണ് പുളിയറ അടവിക്കാട്ടില്‍ കണ്ടെത്തിയത്. കിഴക്കന്‍ വനാന്തരങ്ങളില്‍ കനത്ത മഴയായതിനാല്‍ കേരള അതിര്‍ത്തിയില്‍നിന്ന് തീറ്റതേടി പ്പോകുമ്പോള്‍ കൂറ്റന്‍ പാറക്കെട്ടില്‍ നിന്ന് വീണതാകാമെന്ന് വനപാലകര്‍ പറഞ്ഞു.
മഴക്കാലമാകുന്നതോടെ കേരള അതിര്‍ത്തിവനത്തില്‍ നിന്നും ആനക്കൂട്ടം തമിഴ്‌നാട് അതിര്‍ത്തിവനത്തോടു ചേര്‍ന്നുള്ള സ്വകാര്യ എസ്റ്റേറ്റുകളിലേക്ക് ഇറങ്ങുന്നത് പതിവാണ്. എസ്റ്റേറ്റിലേക്ക് പോയവരാണ് ആനയുടെ ജഡം ആദ്യം കണ്ടത്. അഴുകിയ നിലയിലായിരുന്നു ജഡം. അതിര്‍ത്തിയിലുള്ള പുളിയറ വനപാലകരെത്തി ജഡം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മറവ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.