ഉത്രവധക്കേസിലെ പ്രതി സൂരജിനെ പുനലൂർ കോടതിയിൽ ഹാജരാക്കിയ ശേഷം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകാൻ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിലെത്തിച്ചപ്പോൾ

ഉത്ര വധക്കേസ്: സൂരജിനെ പുനലൂർ കോടതിയിൽ ഹാജരാക്കി

പുനലൂർ: അഞ്ചൽ ഉത്ര വധക്കേസിൽ ഇരട്ട ജീവപര്യന്തം ജയിൽ ശിക്ഷ അനുഭവിക്കുന്ന ഭർത്താവ് അടൂർ കാരക്കൽ ശ്രീ സൂര്യയിൽ സൂരജ് എസ്. കുമാറിനെ സ്ത്രീധന പീഡനക്കേസിൽ പുനലൂർ കോടതിയിൽ വീണ്ടും ഹാജരാക്കി. രണ്ടും മൂന്നും നാലും പ്രതികളായ സൂരജിെൻറ പിതാവ് സുരേന്ദ്രൻ പണിക്കർ, മാതാവ് രേണുക, സഹോദരി സൂര്യ എ എന്നിവരും ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്നാം കോടതിയിൽ ഹാജരായി.

നേരത്തെ അറസ്റ്റിലായ ഇവർ ജാമ്യത്തിലാണ്. കുറ്റപത്രത്തിന്മേൽ വാദം കേൾക്കാനായി കേസ് ജനുവരി ഒന്നിലേക്ക് മജിസ്ട്രേറ്റ് അമ്പിളിചന്ദ്രൻ മാറ്റിവെച്ചു. പ്രതികൾക്കായി അനീസ് തങ്ങൾകുഞ്ഞ് കോടതിയിൽ ഹാജരായി. ഉത്രവധവുമായി ബന്ധപ്പെട്ട് സൂരജ് അടക്കമുള്ളവർക്കെതിരെ ക്രൈംബ്രാഞ്ച് ചാർജ് ചെയ്ത കേസിലാണ് നടപടി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു, വിശ്വാസ വഞ്ചന, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സൂരജിനെ കോടതിയിൽ എത്തിച്ചത്. കോടതി നടപടികൾക്ക് ശേഷം സൂരജിനെ മടക്കി സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.

മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്ന കേസിൽ 17 വർഷം തടവും ഇരട്ട ജീവപര്യന്തവും കഴിഞ്ഞ ഒക്ടോബർ 13ന് കൊല്ലം ആറാം അഡീഷനൽ സെഷൻസ് സൂരജിനെ കോടതി ശിക്ഷിച്ചിരുന്നു. അഞ്ചൽ ഏറം വെള്ളശ്ശേരിയിൽ വിജയസേനൻ-മണിമേഖ ദമ്പതികളുടെ മകളാണ് ഉത്ര. 2020മേയ് ആറിന് രാത്രി സ്വന്തം വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ ഉത്ര പിറ്റേന്ന് പുലർച്ചെ മരിക്കുകയായിരുന്നു.



Tags:    
News Summary - Uthra murder case: Sooraj produced in Punalur court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.