പുനലൂർ നഗരസഭ ശുചിത്വത്തിൽ ഒന്നാമത്

പുനലൂർ: ജില്ലയിലെ ശുചിത്വത്തിൽ പുനലൂർ നഗരസഭ ഒന്നാംസ്ഥാനത്ത്. ഇതിനുള്ള പാരിതോഷികമായി 10 കോടി രൂപ ലോകബാങ്ക് ഗ്രാൻറായി ലഭിക്കും. ഹരിതകേരള മിഷൻ നടത്തിയ പരിശോധനയിലാണ് പുനലൂർ നഗരസഭയെ ജില്ലയിൽ ഒന്നാംസ്ഥാനത്തേക്ക് പരിഗണിച്ചത്.

മാലിന്യ സംസ്കരണത്തിൽ വീടുകൾ കേന്ദ്രീകരിച്ചും പ്ലാച്ചേരിയിൽ പ്ലാൻറ് സ്ഥാപിച്ചും തുടരുന്ന പ്രവർത്തനരീതിയാണ് ഇവിടുള്ളത്. ഇതിനെ തുടർന്ന് സീറോവേസ്റ്റ് മുനിസിപ്പാലിറ്റിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഗ്രാൻറായി ലഭിക്കുന്ന തുക ശുചിത്വകാര്യങ്ങളിൽ കൂടുതൽ സംവിധാനം ഒരുക്കാേന ചെലവിടാനാകൂ. തുക ലഭിക്കുന്നതിന് ആവശ്യമായ എഗ്രിമെൻറ് അടക്കം നടപടികൾ പൂർത്തിയായെന്നും അടുത്തുതന്നെ തുക ലഭിക്കുമെന്നും ചെയർമാൻ കെ.എ. ലത്തീഫ് പറഞ്ഞു.

വെള്ളിയാഴ്ചത്തെ കൗൺസിലിൽ ഈ വിഷയം അവതരിപ്പിച്ച് പാസാക്കിയിരുന്നു. തുക ലഭിക്കുന്നതോടെ എല്ലാവാർഡുകളിലും പാതയോരത്തെ മാലിന്യനിക്ഷേപം കണ്ടുപിടിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്ന് ചെയർമാൻ പറഞ്ഞു. നിലവിൽ ഡെസ്റ്റ് ബിന്നുകൾ അടക്കം എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മാലിന്യസംസ്കരണം സംബന്ധിച്ച് പൊതുജന ബോധവത്കരണം, സെമിനാറുകൾ, പുതിയ പ്രോജക്ടുകൾ എന്നിവയും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.