സംസ്ഥാന സർക്കാറിെൻറ കിഫ്ബി പദ്ധതിയിൽപെടുത്തി വികസനപ്രവർത്തനങ്ങൾക്ക് കൂടുതൽ തുക അനുവദിച്ചത് പുനലൂർ നിയോജക മണ്ഡലത്തിലാണന്ന് മണ്ഡലത്തിെൻറ പ്രതിനിധിയും വനംമന്ത്രിയുമായ കെ. രാജു. നാലു വർഷത്തിനിടയിൽ 456 കോടിയോളം രൂപയാണ് ഈ നിലയിൽ അനുവദിച്ചത്. പൊതുജനാരോഗ്യം, പൊതുഗതാഗതം, വിദ്യാഭ്യാസം എന്നീ അടിസ്ഥാനമേഖലകളിലാണ് ഈ തുക ചെലവിട്ടത്.
പുനലൂർ താലൂക്ക് ആശുപത്രിയുടെ പത്ത് നില കെട്ടിടം, പുനലൂർ-അരിപ്പ മലയോര ഹൈവേ, പുനലൂർ കോടതി സമുച്ചയം എന്നിവ ഉടൻ ഉദ്ഘാടനം നടക്കുന്ന നിലയിൽ നിർമാണം പൂർത്തിയായി വരുന്നു. മലയോര ഹൈവേയിൽ 96 ശതമാനം നിർമാണം പൂർത്തിയായി. അടുത്തമാസം ബാക്കികൂടി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യും.
ആയൂർ-അഞ്ചൽ ബ്ലോക്ക് പടി അഞ്ചൽ ബൈപാസ് ടെൻഡർ നടപടികൾ പൂർത്തിയായി. ഉടൻതന്നെ നിർമാണം ആരംഭിക്കും.പുനലൂർ താലൂക്കാശുപത്രിക്ക് പത്ത് നില കെട്ടിടവും അനുബന്ധ സൗകര്യങ്ങൾക്കുമായി 68 കോടി രൂപ, പുനലൂരിൽ കോടതി സമുച്ചയം നിർമിക്കുന്നതിന് 13 കോടി, പുനലൂർ മുതൽ അരിപ്പ വരെ മലയോര ഹൈവേ 205 കോടി, പുനലൂർ ചെമ്മന്തൂർ നഗരസഭ ഇൻഡോർ സ്റ്റേഡിയം അഞ്ച് കോടി, ആയൂർ-അഞ്ചൽ ബ്ലോക്ക്പടി അഞ്ചൽ ബൈപാസ് 83 കോടി. അഞ്ചൽ ഈസ്റ്റ് ഗവ.എച്ച്.എസ്.എസിന് പുതിയ കെട്ടിടം അടക്കം സൗകര്യത്തിന് അഞ്ച് കോടി.
അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ്, ഏരൂർ ഗവ.എച്ച്.എസ്.എസ്, ഒറ്റക്കൽ ഗവ.എച്ച്.എസ്.എസ്, പുനലൂർ ഗവ.എച്ച്.എസ്.എസ് എന്നിവക്ക് മൂന്നുകോടി രൂപ വീതം. തെന്മല ഗവ.എൽ.പി.എസ്, കുളത്തൂപ്പുഴ ഗവ.എൽ.പി.എസ് ഒരോ കോടി.
പുനലൂർ നഗരസഭയിലെ ആറ് റിങ് റോഡുകൾ നവീകരിക്കുന്നതിന് 19 കോടി. അടുക്കളമൂല- വെഞ്ചേമ്പ്- തടിക്കാട് റോഡ് വികസനത്തിന് 20 കോടി, കോക്കാട്-തടിക്കാട്-പൊലിക്കോട് റോഡ് നവീകരണത്തിന് 12 കോടി. കുളത്തൂപ്പുഴ ധർമശാസ്താക്ഷേത്രം റോഡിലെ പാലം പുനർനിർമിക്കുന്നതിന് 11 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.