കൊട്ടിയം: ഒന്നര വയസ്സുകാരിയുടെ ഹൃദയശസ്ത്രക്രിയക്കായി പണം കണ്ടെത്താനാകാതെ വലഞ്ഞ നിർധന കുടുംബത്തിന് കൈത്താങ്ങുമായി ഒരുകൂട്ടം സ്വകാര്യ ബസ് തൊഴിലാളികളും ഉടമകളും.
ഇത്തിക്കര വളവിൽ വീട്ടിൽ തൗഫീക്കിെൻറയും ഫാസിലയുടെയും ഏക മകളുടെ ശസ്ത്രക്രിയക്കായാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പതിനഞ്ചോളം ബസുകൾ സർവിസ് നടത്തിയത്. ഹൃദയത്തിൽ ദ്വാരവും വാൽവിന് ചുരുക്കവുമുള്ള കുട്ടി തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലാണ്. ബുധനാഴ്ചയാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.
കുടുംബത്തിെൻറ അവസ്ഥ മനസ്സിലാക്കിയ ബസ് തൊഴിലാളികൾ ഉടമകളുമായി സംസാരിച്ചശേഷം ചികിത്സാസഹായ സമാഹരണത്തിനായി സർവിസ് നടത്തുകയായിരുന്നു. ടിക്കറ്റ് റാക്കിനും ബാഗിനും പകരമായി സഹായം അഭ്യർഥിച്ചു കൊണ്ടുള്ള ബക്കറ്റായിരുന്നു കണ്ടക്ടറുടെ പക്കലുണ്ടായിരുന്നത്. ശമ്പളം പോലും എടുക്കാതെയാണ് ജീവനക്കാർ ജോലി നോക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.