അർജുൻ കൃഷ്ണൻ
അഞ്ചൽ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഡിഗ്രി വിദ്യാർഥി അറസ്റ്റിൽ. ഏരൂർ നെട്ടയം കോണത്ത് എ.എസ് മന്ദിരത്തിൽ അർജുൻ കൃഷ്ണനാണ് (21) അറസ്റ്റിലായത്. 2024ലാണ് പ്രതി പെൺകുട്ടിയുമായി സൗഹൃദത്തിലായത്. തുടർന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടിയുമായി അകന്ന പ്രതി, ദിവസങ്ങൾക്ക് മുമ്പ് ഈ ദൃശ്യങ്ങൾ പെൺകുട്ടിയുടെ ഒരു സുഹൃത്തിന് അയച്ചുനൽകി. വിവരമറിഞ്ഞ പെൺകുട്ടി മാതാപിതാക്കളെ അറിയിക്കുകയും അവർ ഏരൂർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ഡിഗ്രി വിദ്യാർഥിയായ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.