തലവൂര്‍ പാണ്ടിത്തിട്ടയില്‍ മനോജിെൻറ വീടിന് മുന്നില്‍ പെട്രോള്‍ ബോംബ് വീണ് ചിതറിയ നിലയില്‍ 

സി.പി.എം വിമത സ്ഥാനാർഥിയുടെ വീടിനുനേരെ പെട്രോൾ ബോംബേറ്

കുന്നിക്കോട്: തലവൂരില്‍ സി.പി.എം വിമത സ്ഥാനാർഥിയുടെ വീടിനുനേരേ പെട്രോള്‍ ബോംബെറിഞ്ഞു. പാണ്ടിത്തിട്ട ചരുവിള വീട്ടില്‍ മനോജിെൻറ വീടിനുനേരേയാണ് ബോംബെറിഞ്ഞത്. കുപ്പിയില്‍ പെട്രോള്‍ നിറച്ച് തീകൊളുത്തി വീട്ടിലേക്ക് എറിയുകയായിരുന്നു. സ്ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.

കുപ്പിച്ചില്ലുകള്‍ ചിന്നിച്ചിതറിയ നിലയിലാണ്. രണ്ട് തവണ പെട്രോള്‍ ബോബ് എറിഞ്ഞതായി വീട്ടുകാര്‍ പറയുന്നു. സി.പി.എം പ്രവര്‍ത്തകനായ മനോജ് സ്വതന്ത്ര സ്ഥാനാർഥിയായി പാണ്ടിത്തിട്ട വാര്‍ഡില്‍ മത്സരിച്ചിരുന്നു.

പിന്മാറണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഫോണിലൂടെയും അല്ലാതെയും പ്രാദേശിക സി.പി.എം പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും അക്രമത്തിന് പിന്നില്‍ ഇവരാണെന്നും മനോജ് പരാതിയില്‍ പറയുന്നു.

മനോജ് അടക്കമുള്ളവരെ പാര്‍ട്ടിയില്‍നിന്ന് തലവൂര്‍ ലോക്കല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - petrol bomb thrown against cpm rebel candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.