ഇരവിപുരം: ഭാര്യാ മാതാവിനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിലായി. മയ്യനാട് കുളങ്ങര രാമൻകുളം വീട്ടിൽ വിനോയിയാണ് (32) പിടിയിലായത്.
ഭാര്യ വിദ്യയുമായി നിരന്തരം കലഹിക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം ഉപദ്രവിക്കുന്നത് കണ്ട് തടസ്സം പിടിക്കാൻ ശ്രമിച്ച ഭാര്യാ മാതാവ് ലൈലയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇവർ ജില്ല ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
സംഭവത്തിന് ശേഷം സ്ഥലത്ത് പ്രകോപനം സൃഷ്ടിച്ച ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, എസ്.ഐമാരായ എസ്.എസ്. ദീപു, ഷാജി, ആൻറണി, അജിത്ത്, എസ്.സി.പി.ഒ മഞ്ജുഷാ, സി.പി.ഒ മാരായ അനീഷ്, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.