ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 14.79 ലിറ്റര്‍ മദ്യം പിടികൂടി

കൊല്ലം: ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 14.79 ലിറ്റര്‍ മദ്യം പിടികൂടി. തമിഴ്‌നാട് സ്വദേശികളായ സതീഷ്‌കുമാര്‍ (45), സുന്ദര്‍രാജ് (46) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 12.540 ലിറ്റര്‍ മദ്യം, 2.250 ലിറ്റര്‍ വൈന്‍ എന്നിവയാണ് പിടിച്ചെടുത്തത്.

എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡും ആര്‍.പി.എഫും നടത്തിയ സംയുക്ത പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഗോവയില്‍ നിന്നും മദ്യം വാങ്ങി വില്‍പനക്കായി കൊണ്ടുവന്നതാണെന്ന് പിടിയിലായവര്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും സംയുക്ത ട്രെയിന്‍ പരിശോധന ഉണ്ടാകുമെന്ന് കൊല്ലം എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ ബി. സുരേഷ് പറഞ്ഞു.

പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഷാജി, ആര്‍.പി.എഫ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രജനി നായര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിതിന്‍, മുഹമ്മദ് കാഹില്‍ ബഷീര്‍, അനില്‍കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ജോജി വര്‍ഗീസ്, ആശ ബിനു എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - liquor seized from train at Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.