കൊല്ലം: ജില്ലയില്‍ അന്തരീക്ഷ താപനില ഉയരുന്ന ഗുരുതര സാഹചര്യം. പകല്‍ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സാന്നിധ്യമുണ്ടാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുന്ന തരത്തിൽ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ദുരന്ത നിവാരണ അതോറിറ്റി.
പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും പോകുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, കെട്ടിട-റോഡ് നിര്‍മാണങ്ങളിലുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോരകച്ചവടക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍, പോസ്റ്റ്മാന്‍മാര്‍, ലൈന്‍മാന്‍മാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, ഇ-കൊമേഴ്സ് പാർസല്‍ വിതരണക്കാര്‍, കലക്ഷന്‍ ഏജന്റുമാര്‍, സെയില്‍സ്/ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ പകൽ പുറത്ത് ജോലി നോക്കുന്നവർ ജാഗ്രത പുലർത്തണം.
ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മ-നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷികുറഞ്ഞ വിഭാഗങ്ങള്‍ എന്നിങ്ങനെ വിഭാഗക്കാരും പ്രത്യേകം ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.