കൊല്ലം: ഗൂഗിൾ പേ ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കം കടയുടമയെ കുത്തി പരിക്കേൽപിച്ചു. നല്ലില പള്ളിവേട്ടക്കാവിലെ ചായക്കട ഉടമ ലിജോ ഭവനിൽ ജോയിക്കാണ് (61) പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിവേട്ടക്കാവ് എബി ഭവനിൽ എബി ജോർജ് (40)നെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28ന് എബി കടയിൽ എത്തിയപ്പോൾ, ജോയിയുടെ അനുമതിയില്ലാതെ 200 രൂപ ഗൂഗിൾ പേ വഴി അയച്ചു.
പിന്നീട് ഈ തുക പണമായി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജോയി സമ്മതിച്ചില്ല. ഇതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. അടുത്ത ദിവസം കത്തിയുമായി എത്തി എബി ജോയിയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ജോയിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.